വെള്ളിയാഴ്‌ച, ജൂലൈ 26

വിപ്ലവം പൂത്തുലഞ്ഞ ഏറനാടന്‍ ഗ്രാമ്യ ജീവിതം “ഇങ്ക്വിലാബ് “

അസുഖത്തിനു ഉറുക്കും ഏലസ്സും മന്ത്രിചൂതിയ വെള്ളവും ശീലമാക്കിയ അറബി മലയാളം അല്ലാത്ത ഭാഷാപഠനം തെറ്റാണെന്ന് കരുതി പോന്ന ഒരു സമൂഹം അവരുടെ വിവരകേടുകളെ അതിന്‍റെ പരമാവധിയില്‍ ചൂഷണം ചെയ്യുന്ന ജന്മികളും ഭൂഉടമകളും അവനവനു നേരെ വരുന്ന അനീതിയേയും അക്രമത്തേയും അന്യായത്തെയും നിസ്സഹാതയോടെ നോക്കി കാണാന്‍ മാത്രം വിധിക്കപെട്ട കിഴക്കന്‍ ഏറനാട്ടിലെ ദരിദ്ര നാരായണന്‍മാരുടെ ഇടയിലേക്ക് ഒരു രക്ഷകന്‍റെ പരിവേഷത്തോടെ കടന്നു വന്ന കഥാനായകന്‍ കുഞ്ഞിപ്പ ,


പരിയാങ്ങാട് നിന്നും ആദ്യം എംബിബിഎസ് നേടി പാവങ്ങളുടെ ഡോക്റ്ററായ കഥാനായിക ശംസിയാ ബീവി ഈ രണ്ടു കേന്ദ്ര കഥാപാത്രങ്ങളെ അണി നിരത്തി ഹംസ, സഖാവ് കുഞ്ഞാലിയുടെ ജീവിതചരിത്രം പറയുകയാണ്‌ . ഇങ്ക്വിലാബിലൂടെ

നന്മയുടെ കഥകള്‍ മാത്രം പറയാനുണ്ടായിരുന്ന തുറക്കല്‍ തറവാട്ടിലെ അവസാനത്തെ തങ്ങളുടെ ക്രൂരതയും കുടിലതയും കുബുദ്ധിയും അതിനെ ബുദ്ധിപൂര്‍വ്വം നേരിട്ട കുഞ്ഞിപ്പയും വെള്ളപൊക്കവും കോളറയും പാതാറിലെ കുടിയിറക്കലും ജന്മിതങ്ങളുടെ ബിനാമികളായ രണ്ടു പേരുടെ ആസ്ത്രൂതി കൊലപാതകവും സഖാവ് അജയന്‍റെ രക്തസാക്ഷിത്വവും ഒളിവു ജീവിതവും പ്രണയവും തീരോധാനവും ഹൃദ്യമായരീതിയില്‍ ഹംസ വിജയിച്ചു എന്ന് സമ്മതിക്കാതെ തരമില്ല
©കൊമ്പന്‍

1 അഭിപ്രായം:

  1. പരിയാങ്ങാട് നിന്നും ആദ്യം എംബിബിഎസ് നേടി പാവങ്ങളുടെ ഡോക്റ്ററായ കഥാനായിക ശംസിയാ ബീവി ഈ രണ്ടു കേന്ദ്ര കഥാപാത്രങ്ങളെ അണി നിരത്തി ഹംസ, സഖാവ് കുഞ്ഞാലിയുടെ ജീവിതചരിത്രം പറയുകയാണ്‌ . ഇങ്ക്വിലാബിലൂടെ

    മറുപടിഇല്ലാതാക്കൂ

LinkWithin

Related Posts Plugin for WordPress, Blogger...