പ്രിയപ്പെട്ട കൂട്ടുകാരെ, ഇന്ന് ലോകത്തിന്റെ മുക്കിലും മൂലയിലും മുകള്തട്ടിലുമൊ ക്കെ സജീവമായ ഒന്നാണല്ലോ ഫേസ് ബുക്ക് എന്ന മുഖ പുസ്തകം.
വ്യാഴാഴ്‌ച, മാർച്ച് 8
ബുധനാഴ്‌ച, ഫെബ്രുവരി 22
ഒരു രോമവും കുറെ രോമന്മാരും....!!!
മഞ്ഞും മഴയും ആര്‍മാദിച്ചു പെയ്തിറങ്ങുന്ന മലയാള മണ്ണില്‍ വിവരത്തിനും വിവേകത്തിനും കുറച്ചു പഞ്ഞമാണെങ്കിലും വിവാദത്തിനും അപവാദത്തിനും ആരോപണത്തിനും യാതൊരുവിധ ക്ഷാമവും ഇല്ല.ഇനിയഥവാ അങ്ങനെയൊരു ക്ഷാമം നേരിടുകയാണെങ്കില്‍തന്നെ പടച്ചോന്റെ ഖുദ്റത്ത് കൊണ്ട് ഞമ്മളെ മാധ്യമങ്ങളും മതമേലദ്ധ്യക്ഷരും രാഷ്ട്രീയ നേതാക്കളുമടക്കം അതിനൊരു പരിഹാരവുമായി മുന്നോട്ടു വന്ന് മതവിശ്വാസികളുടെയും പൊതുജനങ്ങളുടെയും ക്ഷാമം തീര്‍ക്കുന്നത് കാണുമ്പോള്‍ ഉള്ളത് പറയാലോ ഈയുള്ളവന് പൊതുവെ രോമം കുറച്ചു കുറവാണെങ്കിലും ഉള്ളസ്ഥലത്തെ രോമം ഒരു മടിയും കൂടാതെ എഴുന്നേറ്റു പോവുകയാണ്.
ചൊവ്വാഴ്ച, ജനുവരി 31
കുഞ്ഞുണ്ണിയുടെ സങ്കടവും, മമ്മൂട്ടിയുടെ ജാമ്യവും !
സ്കൂളില്‍ പോകുന്ന റിസ്ക്ക് പിടിച്ച പരിപാടിയോട് സലാം പറഞ്ഞ് നാട്ടിലെ പ്രധാന ടി വി എസ് (തെക്ക് ,വടക്ക് സര്‍വീസ്)ഗ്യാംഗില്‍ മെംബര്‍ഷിപ്പെടുത്ത് ആത്യാവശ്യം അല്ലറചില്ലറ തക്കിടതരികട പരിപാടികളുമായി മുന്നോട്ടു പോകുമ്പോഴാണ് ഒരു അഭ്യുദയകാംഷി ഉപദേശക റോളിലെത്തി എന്നെ ഗുണദോഷിക്കുന്നത് .
നീ തെക്ക് വടക്ക് തേരാപാര നടന്നാല്‍ പോരാ. സ്കൂളില്‍ പോവലൊക്കെ നിറുത്തിയ സ്ഥിതിക്ക്, ഇനിയെന്തെങ്കിലും ജോലിക്കൊക്കെ പോയി, കുറച്ചു കാശൊക്കെ സംഘെടുപ്പിച്ചു കുടുംബത്തിനൊരത്താണിയാവണം തുടങ്ങി എന്‍റെ 'ഭാവി ഭൂത വര്‍ത്തമാന' ജീവിതത്തിലെ സംഭവ ബഹുല ബാഹുല്യങ്ങള്‍ എല്ലാമെടുത്തൊരു ഉപദേശ നിര്‍ദേശ ഗുണദോഷം ...!!!
ശനിയാഴ്‌ച, ഡിസംബർ 17
നിഷാദന്‍
മാധവന്‍ മണ്ണില്‍ പണിത മര്‍ത്യരെല്ലാം
മധു പോലെ മധുരിതര്‍
മര്‍ത്യനിലെ നന്മയുടെ ഉറവിടം
അമ്മയുടെ അമ്മിഞ്ഞയിലൂടെ
മര്‍ത്യ മനസ്സില്‍ വിഷം നിറച്ചതോ?
മുല കണ്ണില്‍ തേച്ച ചെന്ന്യായകം
ചേറിനംശം പുരണ്ട മുലകണ്ണുകള്‍
ചെന്ന്യായകത്തെ നിര്‍വീര്യമാക്കി
ആഢ്യതയുടെ സുഗന്ധ വൃത്തിയില്‍
ആറാടിയ മുലകളിലെ ചെന്ന്യായകം
ഞായറാഴ്‌ച, നവംബർ 27
ഇത് ബ്ലോഗല്ല പോസ്റ്റല്ല എന്‍റെ ഹൃദയ വരികള്‍ ആണ്...!
അങ്ങനെ വീണ്ടും ഒരു നവംമ്പര്‍ കൂടി കടന്നു പോയി. കാലചക്രത്തിന്‍ കറക്കത്തില്‍ നാം അറിഞ്ഞോ അറിയാതയോ ചരിത്രത്തിന്‍റെ ഭാഗമാവുമ്പോള്‍ എഴുതിച്ചേര്‍ക്കപ്പെടാന്‍ ജീവിതത്താളുകളില്‍ നേട്ടങ്ങളും കോട്ടങ്ങളും ഒരുപാട് ,ജപ്പാനിലെ സുനാമിയും അതിനെ തുടര്‍ന്നുള്ള ആണവ അപകടങ്ങളും ആശങ്കകളും, ഉസാമയുടെ കൊലപാതകവുമടക്കം ,
ചൊവ്വാഴ്ച, നവംബർ 15
പാരഡിയില്‍ ഒരു ട്രാജഡി ..!
ഞായറാഴ്ച എന്നത് ഏതൊരു കുട്ടിയേയും പോലെ സ്കൂളില്‍ പോകുന്ന കാലത്ത് എനിക്കും എന്റെ അയല്‍വാസികളായ സമപ്രായത്തിലുള്ള കൂട്ട് ക്കാര്‍ക്കും ഹാപ്പി ഡേ ആണ്
ഞായറാഴ്ച പടച്ച തമ്പുരാന്‍ പടപ്പുകളെ പടക്കുന്ന പണി ഒരു ദിവസം നിര്‍ത്തിവെച്ചത് കൊണ്ടോ? അതല്ലങ്കില്‍ ബല്യ പെരുന്നാളും വെള്ളി ആഴ്ചയും ഒന്നിച്ചു വന്നത് കൊണ്ടൊന്നുമല്ല ഇന്നത്തെ ദിവസം ആണ് പാണ്ടിക്കാട് കാലിച്ചന്ത ............
ഈ ചന്തയില്‍ തെളിച്ചു വരുന്ന കാലികള്‍ ഞങ്ങളെ നാട്ടിലെ മണല്‍ തരികളെ ധന്യമാക്കി കടന്നു വരുമ്പോള്‍ ഞങ്ങള്‍ വീടിന്റെ ഒരു മൂന്നു കിലോമീറ്റെര്‍ അപ്പുറത്ത് ചെന്ന് നല്ല പാളകൂരിയുടെ വടി എടുത്ത് അവരെ തെളിച്ചു ആര്‍പ്പു വിളികളുമായി പോരും
ഞായറാഴ്ച പടച്ച തമ്പുരാന്‍ പടപ്പുകളെ പടക്കുന്ന പണി ഒരു ദിവസം നിര്‍ത്തിവെച്ചത് കൊണ്ടോ? അതല്ലങ്കില്‍ ബല്യ പെരുന്നാളും വെള്ളി ആഴ്ചയും ഒന്നിച്ചു വന്നത് കൊണ്ടൊന്നുമല്ല ഇന്നത്തെ ദിവസം ആണ് പാണ്ടിക്കാട് കാലിച്ചന്ത ............
ഈ ചന്തയില്‍ തെളിച്ചു വരുന്ന കാലികള്‍ ഞങ്ങളെ നാട്ടിലെ മണല്‍ തരികളെ ധന്യമാക്കി കടന്നു വരുമ്പോള്‍ ഞങ്ങള്‍ വീടിന്റെ ഒരു മൂന്നു കിലോമീറ്റെര്‍ അപ്പുറത്ത് ചെന്ന് നല്ല പാളകൂരിയുടെ വടി എടുത്ത് അവരെ തെളിച്ചു ആര്‍പ്പു വിളികളുമായി പോരും
ബുധനാഴ്‌ച, ഒക്‌ടോബർ 12
പ്രണയ നിമഞ്ജനം
അര്‍ദ്ധ നിശീഥിനി നീലിമയില്‍ പൊഴിഞ്ഞു വീഴുന്ന മകര മഞ്ഞില്‍ പ്രകൃതി തണുത്തുറഞ്ഞുറങ് ങുമ്പോഴും, കാലത്തോട് കഥ പറഞ്ഞൊഴുകുന്ന ചാലിയാറിന്റെ കുഞ്ഞോളങ്ങള്ക് കൊപ്പം വിജനമായ മണല്‍തട്ടിന്റെ ഏകാന്തതയെ കൂട്ട് പിടിച്ച് എരിഞ്ഞമരുന്ന നീലച്ചടയന്‍ പുകച്ചുരുളുകളില ് അബൂ നിസാം കണ്ടത് അവളുടെ കവിത യൊഴുകുന്ന നയനങ്ങളെ ! !
ശരീരത്തിലെ ഓരോ ഇന്ദ്രിയങ്ങളിലും ലഹരി പടരുന്ന പ്രണയം സമ്മാനിച്ച വിളവെത്തിയ ഗോതമ്പ് പാടത്തിന്‍ സമൃദ്ധിയും മഞ്ഞ ലോഹത്തിന്‍ കനക കാന്തിയെപ്പോലും നാണിപ്പിക്കുന്ന മേനിയഴകുമുള്ള സ്വപ്ന സുന്ദരി. ഓര്‍മകളുടെ കുഞ്ഞോളങ്ങള്‍ അബൂ നിസാമിന്റെ മനസ്സിലൂടെ മന്ദമാരുതനായി കടന്നു പോയി... കൃത്യം മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അവന്‍ അവളെ കാണുന്നത് ..!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)