വെള്ളിയാഴ്‌ച, സെപ്റ്റംബർ 2

*സൂറാന്‍റെ കിനാവും കുഞ്ഞുണ്ണിയുടെ അദാബും

രാത്രിയുടെ അവസാന യാമത്തിലുണര്‍ന്നു മണ്ടമ്മേല്‍ ഹെഡ് ലൈറ്റും വെച്ച് ഉളികത്തിയുമേന്തി ജിന്നിനേം ശേയ്ത്താനേം പേടിക്കാതെ റബ്ബര്‍ തോട്ടത്തിലേക്ക് ടാപ്പിംഗ് ജോലിക്ക് പോകുന്ന കുഞ്ഞുണ്ണി എന്ന ചേക്ക് മമ്മദിന് ഊണിലും ഉറക്കത്തിലും ഒരൊറ്റ വിജാരമേ ഉണ്ടായിരോന്നോള്ളൂ .... എങ്ങിനെ എങ്കിലും ഒരു പാസ്പോര്‍ട്ടും ഒപ്പിച്ചു ഗള്‍ഫിലേക്ക് കടക്കണം എന്നിട്ട് കുറേ കാശും ഉണ്ടാക്കി ശുജായി ആയി വന്ന് ഒരു പെണ്ണും കെട്ടി വാര്‍പ്പിന്‍റെ വീടും വെച്ച് ഒരു സുഖ ജീവിതം നയിക്കണം .
ഈ അറേബ്യന്‍ മോഹം കുഞ്ഞുണ്ണിയുടെ മനസ്സിലേക്ക് വെറുതെ കേറി കൂടിയ ഒന്നല്ല. അതിന് തക്കതായ ഒരു കാരണം ഉണ്ട്, ഈരണ്ടു കൊല്ലം കൂടുമ്പോള്‍ ഹലാക്കിന്‍റെ പെട്ടിയും പെട്ടിയോളം വലിപ്പമുള്ള വയറും കൊണ്ട് വീമാനമിറങ്ങി വരുന്ന കുഞ്ഞിഖാദര്‍ ആണ് . കുഞ്ഞുണ്ണിയുടെ നിഷ്കളങ്ക നിഷ്ക്രിയ നിര്‍വികാര നിര്‍ദോഷ മനസ്സില്‍ ഇങ്ങനെയൊരു കിനാവിന്‍റെ വിത്ത് മുള പൊട്ടാന്‍ ഉള്ള പ്രചോദനം .
രണ്ടു കൊല്ലം കൂടുമ്പോള്‍ ആറുമാസത്തെ പരോളിനു അത്തറും പൂശി നാട്ടിലേക്ക് വരുന്ന അയല്‍വാസി പ്രവാസിയുടെ ഫോറിന്‍ മണവും നീളം കൂടിയ സിഗരെറ്റിന്‍റെ കുളൂസും പിന്നെ വീട്ടിലേക്ക് വരുന്ന ബന്ധുക്കാരുടേയും സ്വന്തക്കാരുടെയും മുന്നില്‍ ഇന്ത്യഗേറ്റ് കണക്കെ തുറക്കുന്ന ഹൃദയത്തിന്‍റെ ആ ഉദാരതയും കണ്ടാല്‍ ആര്ക്കാ ഇങ്ങനെ ഒരു പൂതി വരാതിരിക്കുക .കുഞ്ഞിഖാദറിന്‍റെ അത്തറിനു ആറുമാസത്തെ ആയുസ്സേ ഒള്ളൂ എന്ന് പാവം കുഞ്ഞുണ്ണിക്ക് അറിയില്ലല്ലോ ...?

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 12

ധാ... ധിം...! ദിന്നാ...

ഭാവിയെ കുറിച്ച് ആധികളില്ലാതിരുന്ന ഭൂതകാല സായാഹ്നങ്ങളിലേക്ക് ഓര്‍മ്മകള്‍ ഒഴുകിനീങ്ങുമ്പോള്‍
നിനക്കും എനിക്കും ഉസ്താദിനെ കുറിച്ച് പറയാം .
ഭൂതത്തേയും ഭാവിയേയും വെട്ടിമാറ്റി വര്‍ത്തമാനത്തില്‍ അഭിരമിച്ച ആ ... ആര്‍ദ്രരാവുകളെ ഓര്‍ത്തെടുക്കാം

ചൊവ്വാഴ്ച, ജൂലൈ 26

ഒലക്കമ്മലെ പടച്ചോനും പോക്കരെ പകയും


അന്നത്തെ കാലമല്ല ഇന്ന് ഇന്നത്തെ കാലമല്ല അന്ന്. കഞ്ഞി വെക്കാന്‍ അരിയില്ല മന്‍സാ .... എന്ന് അടുക്കളയില്‍ നിന്ന് വിളിച്ചു പറഞ്ഞ കുഞ്ഞി പാത്തുവിനോട് അരിയില്ലെങ്കില്‍ പാത്തൂ നെയ്ച്ചോര്‍ വെച്ചളാ ഇജ്ജ്.., എന്നും പറഞ്ഞു മുച്ചൂണ്ടി പോക്കര്‍ വീടിനു ഇറയില്‍ കഴുകി തൂക്കിയ കൈകോട്ടും എടുത്ത് തൊടിയിലേക്ക്‌ ഇറങ്ങി.

തിങ്കളാഴ്‌ച, മാർച്ച് 21

ഡിങ്കന്‍ കോപ്രായങ്ങള്‍ക്കപ്പുറം എന്ത് ...?

കാലമതിന്റെ പ്രയാണം പ്രതിബന്ധങ്ങള്‍  ഇല്ലാതെ  മുന്നോട്ട്  നീങ്ങവേ  കാലത്തോളം തന്നെ  പഴക്കമുള്ള  പുതിയ  വാക്കാണ്  ന്യൂ ജനറേഷന്‍ അഥവാ  പുതുതലമുറ എന്ന വാചകം,  എക്കാലത്തും ഈ വാചകത്തെ പ്രതിനിധാനം  ചെയ്യുന്ന ക്ഷുഭിതയൌവനങ്ങളേയും കൌമാരങ്ങളേയും    അപക്വമതികള്‍ തെറ്റായ രീതിയില്‍ ജീവിക്കുന്നവര്‍  എന്ന  കുറ്റ പെടുത്തലുകള്‍ തലമുറകള്‍  മാറി  മാറി പറഞ്ഞു  കൊണ്ടേയിരിക്കുന്നു  അല്‍പ്പം ശരിയും ശരികേടും ഈ ആവര്‍ത്തന ചക്രത്തില്‍ ഉണ്ട്  .

LinkWithin

Related Posts Plugin for WordPress, Blogger...